രാജ്കോട്ട്: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് നാലുവിക്കറ്റ് ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 286 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് പന്തും നാലു വിക്കറ്റും കൈയിലിരിക്കെ മറികടന്നു. സെഞ്ചുറി നേടിയ റുതുരാജ് ഗെയ്കവാദിന്റെ (117) ഇന്നിംഗ്സാണ് ഇന്ത്യയെ തുണച്ചത്.
സ്കോർ: ദക്ഷിണാഫ്രിക്ക 285/9 ഇന്ത്യ 290/6 (49.3). ഗെയ്കവാദിനു പുറമെ അഭിഷേക് ശര്‍മ (31), ക്യാപ്റ്റന്‍ തിലക് വര്‍മ (39), നിതീഷ് കുമാർ റെഡ്ഡി (37) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഒരു ഘട്ടത്തിൽ അഞ്ചിന് 53 എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ മധ്യനിര ബാറ്റ്സ്മാൻമാരാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 90 റണ്‍സ് നേടിയ ഡെലാനോ പോട്ഗീറ്ററാണ് ടോപ് സ്കോറര്‍. ഡിയാന് ഫോറെസ്റ്റര്‍ (77), ബോണ്‍ ഫൊര്ട്വിന് (59) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു.
ഇന്ത്യക്ക് വേണ്ടി ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി